Sunday, August 29, 2010

പാഥേയം ഇതുമാത്രം - ആശിഷ്‌ കരിമ്പനക്കല്‍

കാലം എത്ര കഴിഞ്ഞാലും ചില ഓര്‍മ്മകള്‍ ഊണിലും ഉറക്കത്തിലും നമ്മുടെ കൂടെ നടക്കും. അങ്ങിനെയുള്ളൊരു ഓര്‍മ്മയാണിതും.ചിലപ്പോള്‍ ഇതിനു ക്രമം തെറ്റാം. ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരമുണ്ടായെന്നും വരില്ല. ഒരു ആറു വയസ്സുകാരന്റെ ഓര്‍മ്മകള്‍ക്കുമേല്‍ 26 വര്‍ഷങ്ങള്‍ ഏല്‍പ്പിച്ച പരിക്കുകള്‍ ചിലപ്പോള്‍ ഈ ഓര്‍മ്മകളില്‍ അവിടവിടെ കണ്ടേക്കാം. പലരോടായി ചോദിച്ച്‌ സംശയദൂരീകരണത്തിന്‌ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ല. ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ച്‌ ആരേയും കുറ്റപ്പെടുത്താനും ഞാനില്ല; കാരണം നഷ്ടം എനിക്കു മാത്രമാണ്‌ തെളിച്ചമില്ലെങ്കിലും ഈ ഓര്‍മ്മകള്‍ എനിക്കത്രമേല്‍ പ്രിയങ്കരങ്ങളാകുന്നു...
പണിക്കരു ചേട്ടന്റെ വീടിന്റെ ഉമ്മറത്തുകൂടെ, അമ്മയുടെ കൈയും പിടിച്ച്‌ സ്കൂളിലേക്കു പോകുന്ന ഒരു ബാല്യം - കവുങ്ങുകളും, വാഴകളും തെങ്ങും പിന്നെ എപ്പോഴും പൂതരുന്ന ഇലഞ്ഞിമരവും അതിരുകളിട്ട്‌ പകുത്തെടുത്ത, തട്ടുതട്ടായി തിരിച്ച വലിയ പറമ്പ്‌. അതു പിന്നിട്ടെത്തുന്നിടത്ത്‌ ചരല്‍ നിറഞ്ഞ ഒരു വഴിയാണ്‌. വഴികഴിഞ്ഞാല്‍, കറുത്തിരുണ്ട പാറകള്‍ മുഴച്ചു നില്‍ക്കുന്ന വലിയ മൈതാനമുള്ള ഒരു ചെറിയ സ്കൂള്‍. പണിക്കരു ചേട്ടന്റെ പറമ്പു തീരുന്നിടത്തു, ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന വരിക്കപ്ലാവിന്റെ ചുവടുവരെയേ അമ്മയുടെ കൈയുടെ കൂട്ടുണ്ടാകൂ. പിന്നെ ചെറിയൊരു പുഞ്ചിരിയുമായി അമ്മ എന്നെ നോക്കി നില്‍ക്കും, മൈതാനം തീര്‍ന്ന്‌ സ്കൂളിലേക്കുള്ള സ്റ്റെപ്പുകള്‍ ഇറങ്ങി ഞാന്‍ കണ്ണില്‍ നിന്നും പൂര്‍ണ്ണമായി മറയുന്നതു വരെ.

തൊടിയിലെ കളിവട്ടത്തു നിന്നു കേട്ട ആ ഉറക്കെയുള്ള കരച്ചില്‍ ഇപ്പോഴും ചെവിയൊന്നു വട്ടം പിടിച്ചാല്‍ എനിക്കു കേള്‍ക്കാന്‍ കഴിയും. പിന്നീടെന്താണു സംഭവിച്ചുകൊണ്ടിരുന്നത്‌. ദക്ഷിണകേരളത്തിലെ പ്രശസ്തമായ സരസ്വതീക്ഷേത്രത്തിനു എതിര്‍വശത്തെ ചെറിയ കുന്നിനു മുകളിലെ ആ കൊച്ചു വീട്ടിലേക്ക്‌ ആളുകള്‍ കൂട്ടം കൂട്ടമായി എത്തിക്കൊണ്ടേയിരുന്നു. ഇടയ്ക്കരാണ്‌ എന്നെ എടുത്ത്‌ ഒക്കത്തിരുത്തി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്ന്‌ ഉമ്മറത്തുനിന്ന്‌ ഇടത്തു വശത്തുകൂടികയറാവുന്ന പോര്‍ട്ടിക്കോവിലെ, ഉത്തരത്തില്‍നിന്നും താഴേക്കു തൂങ്ങി നില്‍ക്കുന്ന പച്ചനിറമുള്ള സാരി കാട്ടിത്തന്നത്‌. ഓര്‍മ്മയില്ല. അതാരാണ്‌ എന്നെ എടുത്തുകൊണ്ടുപോയതെന്ന്‌ എനിക്ക്‌ ഒരിക്കലും ഓര്‍ത്തെടുക്കനേ കഴിയുന്നല്ല. പിന്നീട്‌ അവരുടെ നിയന്ത്രണത്തില്‍ നിന്നും രക്ഷപെട്ട്‌ ധന്യയോട്‌ കളിക്കമെന്നു പറഞ്ഞ്‌ അവളുടെ കൈക്കുപിടിച്ചു വലിച്ചു നീങ്ങുന്ന ആചെറുക്കനെ ഞാന്‍ ഓര്‍ക്കുന്നുണ്ട്‌. ഈ തിക്കും തിരക്കിലും അസ്വസ്ഥമായി അല്‍പ്പം ഉയര്‍ച്ചയില്‍ നില്‍ക്കുന്ന ആ വീടിന്റെ ചുറ്റുവട്ടങ്ങളില്‍ അടക്കിപ്പറച്ചിലുകളിലും വിതുമ്പലുകളും ശല്യംചെയ്യാത്ത താഴത്തെ വല്യച്ഛന്റെ വീട്ടിലേക്ക്‌ ശ്രദ്ധയോടെ ഇറങ്ങിപ്പോയ ബാല്യം എനിക്കൊന്നു കൈയെത്തിച്ചാല്‍ തൊടാവുന്നത്രയ്ക്കരികിലാണെന്ന്‌ തോന്നുന്നു. വല്യച്ഛന്റെ വീടിന്റെ മുറ്റത്ത്‌ കിണറിനോടു ചേര്‍ന്നു നില്‍ക്കുന്ന മാവിന്‍ചോട്ടില്‍ചെരട്ട കെട്ടിയുണ്ടാക്കിയ ത്രാസുമായി പലചരക്കുകടക്കാരനായി അവന്‍ നില്‍ക്കുകയാണ്‌. അവന്റെ മനസ്സില്‍ അവന്‍ ഉപ്പായി മാപ്പിളയാണ്‌. സമീപത്തുള്ളഒരേയൊരു പലചരക്കുകച്ചവടക്കാരന്റെ പേര്‌ അതായിരുന്നു. പ്രാരാബ്ദം നിറഞ്ഞ കുംടുംബിനിയായി കടയിലെത്തിയ പാവാടക്കാരി തന്റെ കയ്യില്‍ മടക്കിപ്പിടിച്ച്‌ ഒടിവുവീണ കമ്യൂണിസ്റ്റ്‌ പച്ചയുടെ ഇല നീട്ടിപ്പറഞ്ഞു "1 രൂപയ്ക്ക്‌ ഉണക്കമീന്‍". ആരോ എന്റെ പേര്‌ നിലവിളിയില്‍ മുക്കി ഉറക്കെവിളിക്കുന്നുണ്ടോ? വീണ്ടും അസ്വസ്ഥതപെട്ടുപോയിട്ടുണ്ടാകും അപ്പോള്‍ എന്റെ മനസ്സ്‌, കാരണം എപ്പോഴെങ്കിലുമെ ധന്യ ഇവിടെ എത്താറൂള്ളു. അവളോടൊപ്പം കളിക്കാന്‍ വിടാതെ എന്നെ എന്തിനാവും ഇവരിങ്ങനെ തിരക്കുന്നുണ്ടാവുക. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഹേമചേച്ചി എന്നെ എടുത്തുകൊണ്ടുപറഞ്ഞു. "മോനെ അച്ചന്‍ വന്നിട്ടുണ്ട്‌. മോനു കാണണ്ടേ." പതിവു സമയം തെറ്റി വന്ന അച്ചനെ കാണണമെന്നോ കണണ്ടായെന്നോ പറയാനല്ല അവന്‍ ശ്രമിച്ചിട്ടുണ്ടാവുക; പകരം ധന്യയോട്‌ ഞാനിപ്പോള്‍ വരാമൊയിരിക്കും പറഞ്ഞിട്ടുണ്ടാകുക. സാരിത്തുമ്പുകൊണ്ട്‌ മുക്കുപിഴിഞ്ഞ്‌ അവന്റെ തല ബലമായി തോളത്തമര്‍ത്തികിടത്തി ചേച്ചി വീണ്ടും ആ തിരക്കിലേക്ക്‌ അവനെ കൊണ്ടുപോകുകയാണ്‌. സുഹൃത്തുക്കളുടെ തോളത്തു മുഖമമര്‍ത്തികരഞ്ഞുകൊണ്ട്‌ എന്നോടെന്തിനു നീയിതു ചെയ്തുവെലറിക്കരഞ്ഞു വന്നു കയറുന്ന അച്ചന്‍ ശരിക്കും അവനത്ഭുതമായി. ഇടയ്ക്കെപ്പൊഴോ എന്റെ പൊന്നുമോനെയെന്ന്‌ അച്ചന്‍ വിളിച്ചുവോ? കൂടി നില്‍ക്കുവര്‍ക്കിടയിലൂടെ ഇടറിയ കാലോടെ പോര്‍ട്ടിക്കോവിലേക്കു കയറുന്ന അച്ചന്റെ കരച്ചില്‍ ഉയര്‍ച്ചയില്‍ എത്തുതും ഒപ്പം "ദുഷ്ടദൈവമേ. . . നീ ഇവിടങ്ങിനെ കാവല്‍ നിന്നിട്ടും ഇവള്‍ക്കിതു ചെയ്യാനെങ്ങിനെ അവസരം വന്നു. . ." എന്ന ചോദ്യത്തോടൊപ്പം എന്തോ വീണുതകരുതും ഞാന്‍ കേട്ടു. ഉടലുനിറയെ നീലനിറമുള്ള, മയില്‍പ്പീലിചൂടി ഓടക്കുഴല്‍ വായിച്ചുനിന്ന ചില്ലലമാരക്കരികിലിരുന്ന കൃഷ്ണപ്രതിമയാണത്‌ ആരോ ഒരാള്‍ ഏതോ ഒരാളോട്‌ അടക്കം പറയുത്‌ മനസ്സില്‍ കോറിക്കിടക്കുന്നുണ്ട്‌.
അവിടെനിന്ന്‌ അവന്‍ എപ്പോഴേ രക്ഷപ്പെട്ടിട്ടുണ്ടാവണം. കാരണം വീണ്ടും ഓര്‍മ്മകളില്‍ കിണറിനടുത്തുള്ള ആ മാംചുവടാണ്‌ കാണുത്‌. മാംചുവടു കഴിഞ്ഞ്‌ കുറച്ച്‌ ദൂരം പറമ്പു തയൊണ്‌. അതിനുശേഷം റോഡ്‌, റോഡില്‍ വന്നു നിന്ന ജീപ്പ്പില്‍ നിന്നും ആരെയോ എടുത്തുകൊണ്ടുവരുന്നുണ്ട്‌. ആരോ പറയുത്‌ കേട്ടു. നാത്തൂനാണ്‌. അന്യനാട്ടിലെവിടെയോ ആണ്‌ ജോലി. അവന്റെ ശ്രദ്ധപോയത്‌ ജീപ്പ്പ്‌ ഓടിച്ചിരുന്ന ഡ്രൈവറിലാണ്‌. ചെവിമറച്ച്‌ നീണ്ടു കിടക്കുന്ന ചുരുണ്ടമുടിയുള്ള, നെറ്റിയില്‍ ഏതോ ഒരു മുറിവിന്റെ അടയാളം ശേഷിപ്പിച്ചിരിക്കുന്ന വെടിപ്പുള്ള ഒരു മുഖം. താളമടക്കഴിഞ്ഞു വീണുകിടക്കു തൂവെള്ള മുണ്ടില്‍ നീണ്ടയാത്ര ഏല്‍പ്പിച്ച ചുളിവുകള്‍, കൈയിലിരിക്കുന്ന ചാവിയില്‍ രണ്ടു കൈകളും ചേര്‍ന്ന്‌ അസ്വസ്ഥതയുടെ ചലനങ്ങള്‍ സൃഷ്ടിക്കുന്നു.
സീതാപഹരണം കഥയാടിത്തീര്‍ന്ന ഉത്സവപ്പറമ്പിലെ പുലര്‍ച്ചെ പോലെ വല്യച്ചന്റെ വീട്‌. വീട്ടിനുള്ളിലെ, ഉമ്മറവും അടുക്കളയ്ക്കും മദ്ധ്യേയുള്ള ഹാളിലെ മരബെഞ്ചില്‍ അച്ചന്‍ കിടക്കുന്നുണ്ട്‌. തൊട്ടടുത്ത കട്ടിലില്‍ വല്യച്ചന്റെ ഭാര്യ ഗോമതിയമ്മയുടെ കരവലയത്തില്‍ കണ്ണീരും മൂക്കും തുടച്ച്‌ ഇളം നനവുള്ള സെറ്റുമുണ്ടില്‍ നിന്നു ഉയരുന്ന സ്നേഹത്തിന്റെ പുകയിലമണം ശ്വസിച്ചു ഞാനും. ഇടയ്ക്കിടക്ക്‌ അച്ചന്റെ നിലവിളികള്‍ ചെറുതായി ഉയരുന്നുണ്ട്‌. ഇവിടെത്തീരുകയാണ്‌ ആ ഓര്‍മ്മകളുടെ നിഴലാട്ടം. പിന്നീടുള്ള ഓര്‍മ്മയില്‍ ആദ്യത്തെതും അവസാനത്തേതും കുലച്ചു നില്‍ക്കു ഒരു ചെന്തെങ്ങാണ്‌. എന്നെക്കാള്‍ അഞ്ചുവയസ്സിനു മൂപ്പുള്ളത്‌. . . അവസാനമായി ഞാന്‍ കാണുമ്പോള്‍, സുരക്ഷിതത്തിന്റെ വളക്കൂറുള്ള ആ മണ്ണില്‍ എന്നെക്കാള്‍ ഉയരത്തില്‍ അവന്‍ വളര്‍ന്നുനില്‍ക്കുന്നു. ചുറ്റും ശവംനാറിച്ചെടികളുടെ ഒരു കാടുതന്നെയുണ്ട്‌. ഒരു ഇളനീര്‌ അന്നു മോഹിച്ചിട്ടുണ്ട്‌. പക്ഷെ കുടിക്കാന്‍ കഴിഞ്ഞില്ല. എന്തോ അതു വേണ്ടെന്നു തോന്നി.
പിന്നീടങ്ങോട്ട്‌ ഓര്‍മ്മകളോന്നുമില്ല. . . അനുഭവങ്ങളല്ലേയുള്ളൂ. ഇന്ന്‌ ഏഴരക്കാണ്‌ കരിപ്പൂരില്‍ നിന്നുള്ള ഇന്ത്യന്‍ എയര്‍ലെന്‍സിന്റെ ഷാര്‍ജാ ഫ്ലൈറ്റ്‌. നാലരക്കെങ്കിലും ഇറങ്ങണം. വഴിയിലെന്തെങ്കിലും ബ്ലോക്കില്‍ പെട്ടാല്‍. . . സമയത്തിനെത്താന്‍ കഴിഞ്ഞെന്ന്‌ വരില്ല. . . അച്ചന്‍ പെങ്ങളുടെ ഓര്‍മ്മപെടുത്തല്‍. കൊണ്ടുപോകുവാനുള്ള പെട്ടി ഇലയേ തയ്യാറാണ്‌. കൂടെ കൊണ്ടുപോകാനുള്ള് ഡ്രസ്സുകളും പിന്നെ, കുറച്ചുപുസ്തകങ്ങളും മാത്രം. ഒപ്പം ഒരു കൈപ്പിടിയില്‍ ഒതുങ്ങാത്തത്രയും കേശഭാരം ഒന്നിച്ചെടുത്തു മുന്നിലേക്കു പിന്നിയിട്ടു നില്‍ക്കു ഒരു ധാവണിക്കാരിയുടെ ഫോട്ടോയും. ഇന്നുണ്ടായിരുന്നെങ്കില്‍ എങ്ങനെ ആകുമായിരുന്നു ഈ മുഖം. ഇന്നലെ എല്ലാമെടുത്തുവെയ്ക്കു കൂട്ടത്തില്‍ അങ്ങനെയൊന്നുവെറുതെ സങ്കല്‍പ്പിക്കാനെ കഴിയുന്നില്ല. "വണ്ടിവന്നിരിക്കുടൊ.. " ആരുടെയോ ഓര്‍മപ്പെടുത്തല്‍. ബാഗുമെടുത്തിറങ്ങി നടന്നു. റോഡിലേക്കിറങ്ങു ഇടവഴിയില്‍ നിന്നു ഞാന്‍ വെറുതെയൊന്നു തിരിഞ്ഞുനോക്കി. തോന്നലാവാം. ഒരു ധാവണിക്കാരി നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ കൈഉയര്‍ത്തി യാത്രയാക്കുന്നു? വീണ്ടുമൊന്നുകൂടി തിരിഞ്ഞുനോക്കി അതൊരു നുണയാണെന്നുറപ്പാക്കാന്‍ ഞാന്‍ തുനിഞ്ഞില്ല. അതുകൊണ്ട്‌ തന്നെ ആ ധാവണിക്കാരി എന്റെ വണ്ടി കാഴ്ച്ചയില്‍ നിന്നും മറയുന്നതുവരെ നിറകണ്ണുകളോടെ അവിടത്തന്നെ നിന്നിട്ടുണ്ടാവണം.

ഒരുനിമിഷം മതി -തോമസ്‌ പി. കൊടിയന്‍

ഒടുവില്‍ വേര്‍പിരിയലിനു മുമ്പുള്ള ഒത്തുചേരല്‍.
പ്രകാശിനും സുനിതയ്ക്കുമിടയില്‍ ഇനി അറുത്തു മാറ്റപ്പെടുവാന്‍ അവശേഷിച്ചിരുത്‌ ഓരോ ഒപ്പുകളുടെ ബന്ധനം മാത്രം. വിവാഹമോചനക്കരാറിലൊപ്പിടുമ്പോള്‍ അവര്‍ക്ക്‌ ദേഹങ്ങള്‍ കുഴയുകയും കൈകള്‍ വിറയ്ക്കുകയും വായില്‍ ചോരചുവയ്ക്കുകയും ചെയ്തു. അവരുടെ കരള്‍ പിളര്‍ന്നൊഴുകിയ ചോര!
ഒപ്പിട്ടതിനുശേഷം പ്രകാശന്‍ ആദ്യം പുറത്തിറങ്ങി. സുനിത പിറകെയും. എട്ടുമാസം നീണ്ട ദാമ്പത്യത്തിന്റെ ശോകപരിണതി. . .
അവര്‍ക്കു മുി‍ല്‍ ഭൂമി തകര്‍ന്നു തരിപ്പണമായ രണ്ടു ഖണ്ഡങ്ങളായിക്കിടന്നിരുന്നു.
കഴിഞ്ഞ ജന്മത്തിലെ വിവാഹപ്പന്തല്‍ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നതുപോലെയും അന്നത്തെ നാഗസ്വരവാദ്യങ്ങള്‍ അപശ്രുതി ഉതിര്‍ക്കുന്നതുപോലെയുള്ള മായക്കാഴ്ച്ചകളിലും കേള്‍വികളിലും സ്വയം നഷ്ടപ്പെട്ട്‌ അവര്‍ വിവശരായി.
കുടുംബക്കോടതിയുടെ ഒതുക്കുക്കല്ലുകളിറങ്ങവേ കണ്ണുനീര്‍ കൊണ്ടു കണ്ണു മൂടിയിട്ടോ സാരിയില്‍ കാല്‍ തട്ടിയിട്ടോ സുനിത കടപഴകി വീണ ബോസായിമരം പോലെ വീണതു കൃത്യമായും പ്രകാശന്റെ കൈയില്‍ തന്നെ!
"നീയിനിയും വീഴാതെ നടക്കാന്‍ പഠിച്ചില്ലേ സുനിതേ? ഇപ്പോ ഞാന്‍ പിടിച്ചില്ലായിരുന്നെങ്കില്‍ നീ വീഴില്ലായിരുന്നോ? അതും ഈ ആള്‍ക്കൂട്ടത്തിനുമുമ്പില്‍!"കനിവിലും കരുതലും വിഹ്വലതയും നിറഞ്ഞ സ്വരത്തില്‍ അവന്‍ ചോദിച്ചു.
"സത്യം" അവള്‍ മൃദുവായി മൊഴിഞ്ഞു. അവളുടെ സ്വരത്തില്‍ വിജയിയുടെ ഗര്‍വ്വിലായിരുന്നു. പരാജിതയുടെ നൈരാശ്യവുമില്ലായിരുന്നു. പകരം മുറിവേറ്റു ജീവന്‍ വേര്‍പെടാറായ ഒരു മാടപ്പിറാവിന്റെ കുറുകല്‍ മാത്രം. അത്‌ അവന്റെ ഉള്ളുലച്ചു. അവളുടെ കാല്‍ തട്ടിയപ്പോള്‍ തള്ളവിരല്‍ അല്‍പം മുറിഞ്ഞു ചോര കിനിയതുകണ്ട്‌ അവനു വല്ലാതെ വേദനിച്ചു. ആ മുറിവില്‍ അവന്‍ കനിവു കൊണ്ടു. കുനിഞ്ഞിരുന്ന്‌ ആ ചോര ഉറുമാല്‍ കൊണ്ട്‌ ഒപ്പിയെടുക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ നദികളായി. കിടക്കയില്‍, അവന്‍ ഏറെ തോലോലിച്ചിരുന്ന, ഇപ്പോള്‍ വഴി പിരിയുന്ന ആ മൃദുല പാദങ്ങള്‍ക്കു മുന്നില്‍ അവന്‍ ഒരു പ്രേമപൂജാരിയായി. കൈ വിടുവാന്‍ മനസ്സില്ലാതെ അവന്‍ ആ പാദങ്ങളെ പരിചരിച്ചു. പാദങ്ങള്‍ പിന്‍വലിക്കാന്‍ മനസ്സില്ലാതെ അവളും പരവശയായി നിന്നു. അവന്റെ അര്‍ച്ചനകളായ ചൂടുകണ്ണുനീര്‍ദലങ്ങള്‍ വീണ്‌ അവളുടെ കാല്‍പടം പൊള്ളി; ഒപ്പം അവരുടെ കരളും.
അവന്റെ കണ്ണുനീരും അവളുടെ കണ്ണുനീരും ചേര്‍ന്ന്‌ അവളൊരു വലിയ കണ്ണുനീര്‍ത്തുള്ളയായി പെയ്തിറങ്ങി. ആ കണ്ണുനീര്‍ അവനിലും പകര്‍ന്നു.
അവളുടെ കണ്ണുകളിലൂടൂര്‍ന്നിറങ്ങിയ വലിയ കണ്ണുനീര്‍ത്തുള്ളികള്‍ വീണ്‌ അവന്റെ പുറം പൊള്ളുകയും വേദനിക്കുകയും ചെയ്തു. വിവാഹനാളുകളില്‍ പറയാതിരുതോ, ഓര്‍മ്മിച്ചിട്ടും പിടിവാശികള്‍ മൂലം പറയാതിരുതോ, ആയ ചില പരിഭവങ്ങളും സങ്കടങ്ങളും വ്ന്ന്‌ അവരെ പൊതിഞ്ഞു.

ഇടയ്ക്കെപ്പോഴോ അവനെഴുന്നേറ്റ്‌ അവളുടെ കണ്ണുകളുടെ ആഴങ്ങളിലൂടെ അവളുടെ ഹൃദയത്തില്‍ ചെന്നു. പിന്നെ ചോദിച്ചു. "നീ ഇനീം വീഴ്വോ സുനിതേ"
"വീഴും. പക്ഷെ, വീഴില്ല. നിങ്ങള്‍ കൂടെയുണ്ടെങ്കില്‍. . ."
"എങ്കില്‍ നീയിനി ഒറ്റയ്ക്കു പോകേണ്ട. നമുക്കൊി‍ച്ചു പോകാം." അവളെ തന്നോടു ചേര്‍ത്തു പിടിച്ചുകൊണ്ടു അവര്‍, അവരെ കാത്തുകിടന്നിരുന്ന പുത്തന്‍ ലോകത്തെക്കു നടക്കുമ്പോള്‍ മുന്നിലെ ഭൂമിയ്ക്കു പിളര്‍പ്പില്ലായിരുന്നു. അവരെ വാത്സല്യപൂര്‍വ്വം ക്ഷണിച്ചുകൊണ്ട്‌ അതങ്ങനെ പരന്നു കിടന്നു. മാനം അവളെ ചുംബിക്കുന്നിടം വരെ. അവിടെ നിറയെ പുതുപൂക്കളും പുതുരാഗങ്ങളും. . .
അവര്‍ മുന്നോട്ടു പോകുമ്പോള്‍ പിറകില്‍ നിന്ന്‌ മുട്ടന്‍ തെറിവിളി- കല്യാണനാളിലെ കുരവയ്ക്കു പകരം! വിവാഹമോചനത്തിനു സാക്ഷി നില്‍ക്കാന്‍ വന്ന സുഹൃത്തുക്കളായിരുന്നു.
"കൊണ്ടുപൊയ്ക്കോടാ കൊണ്ട്പൊയ്ക്കോ. ബാക്കിയുള്ളവരെ തീ തീറ്റിച്ചിട്ട്‌ ഇപ്പൊനിങ്ങളൊന്നായി. ഞങ്ങളോ, കുടുംബം കലക്കികളും ദൈവം യോജിപ്പിക്കു ബ്ന്ധങ്ങള്‍ വേര്‍പെടുത്തുവരും കോടതികളില്‍ ഉപേക്ഷിക്കപ്പെടത്തക്ക പാഴ്‌വസ്തുക്കളുമായി. എടാ, എടാ - മോനെ ഇന്നു ചെലവു ചെച്തില്ലെങ്കി നിന്നെ കൊല്ലും ഞങ്ങള്‍."
അങ്ങനെ പറയുമ്പോള്‍, ഏതോ, ഒരു ആഹ്ലാദത്തില്‍ അവര്‍ നിറഞ്ഞു വഴിഞ്ഞു.
ഹൃദയവിശുദ്ധിയുടെ അദൃശ്യലോകത്തുനിന്നും സമാധാനത്തിന്റെ മഞ്ഞുകണങ്ങള്‍ വന്ന്‌ അവരുടെ കാഴ്ചകളെ മറച്ചിരുന്നു. അവര്‍ണ്ണനീയമായൊരു സന്തോഷം കൊണ്ട്‌ അവരുടെ സ്വരങ്ങളും ഇടറിപ്പോയിരുന്നു. പുതുതലമുറയുടെ, തങ്ങള്‍ക്കു തിരിയാത്ത പെരുമാറ്റ വൈചിത്ര്യങ്ങള്‍ കണ്ടിരുന്നിരുന്ന കുടുംബക്കോടതി ജീവനക്കാരിലും ഒരു മന്ദഹാസം വിരിയുന്നുണ്ടായിരുന്നു. . .

തോമസ്‌ പി. കൊടിയന്‍

നനഞ്ഞ കാഴ്ച്ചകള്‍ (സബീന എം. സാലി ആലുവ‍)

ചിതറിവീണ വെയിലിന്റെ മഞ്ഞനിറം നേര്‍ത്തുവരുതിനനുസരിച്ച്‌ പകലിന്റെ ചൂടും കൂടികൊണ്ടിരുന്നു. നേരം പരപരാ വെളുത്തപ്പോള്‍ ഒരുതുടം പഴങ്കഞ്ഞിയും മോന്തിക്കൊണ്ട്‌ പണികള്‍ തുടങ്ങിയതായിരുന്നു താച്ചുകുട്ടിതാത്ത. തലേന്നാള്‍ പെയ്ത മഴയില്‍ നനഞ്ഞുചീര്‍ത്ത കൊതുമ്പും മടലുമൊക്കെ മണ്ണുതട്ടി, ടാറിട്ട റോഡിന്റെ അരികു ചേര്‍ത്ത്‌ നിരത്തി വയ്ക്കുതിനിടയില്‍, അവയുടെ തണ്ണുപ്പുപ്പറ്റി സുഖിച്ചിരുന്ന പോക്കാച്ചിത്തവളകള്‍ പ്രതിഷേധസ്വരമുയര്‍ത്തി ചാടിയകന്നുപോയി. റേഷന്‍ മണ്ണെണ്ണ തീര്‍ന്നിട്ട്‌ ദിവസങ്ങളായി. ഇനിയിപ്പോള്‍ ഇതെല്ലാം ഉണക്കിപ്പെറുക്കി എടുത്തിട്ടുവേണം അടുപ്പ്‌ പുകയ്ക്കുവാന്‍ എന്ന ആത്മഗതവുമായി തിരികെയെത്തിയപ്പോഴെ, തെക്കേലെ മാലൂന്റെ വിരിയിച്ചിറക്കിയ പത്തിരുപത്‌ കോഴിക്കുഞ്ഞുങ്ങളും തള്ളയും കൂടി, അടിച്ചുവാരിയിട്ടിരുന്ന മുറ്റമാകെ വൃത്തികേടാക്കിയിരിക്കുന്നു. അരിശം മൂത്ത്‌ ഒരുപിടി മണ്ണുവാരി അവറ്റകള്‍ക്കുനേരെ എറിഞ്ഞു, സ്വയം പിറുപിറുത്തുകൊണ്ട്‌ ചാവടിയുടെ പൊട്ടിപ്പൊളിഞ്ഞ അരത്തിണ്ണയില്‍ വന്നു കുത്തിയിരുന്നു. പ്രായത്തിന്റെ പരാധീനതകള്‍ ആ മുഖത്ത്‌ കാര്‍മേഘഛായ പരത്തിയിരുന്നു. കണ്ണുകളില്‍ തിമിരം വലക്കണ്ണികള്‍ വിരിക്കുവാന്‍ തുടങ്ങിയെങ്കിലും ക്ഷീണം മറ്‌ അവര്‍ പണിയെടുക്കുമായിരുന്നു.
ഇന്താ താത്താ ഇത്ര ദേഷ്യം? മീന്‍കാരന്‍ സൈതലവി ഇടവഴിയില്‍ നിന്ന്‌ കയ്യാലപ്പുറത്തുകൂടി തലനീട്ടി ചോദ്യമെറിഞ്ഞു. അയാളുടെ ചോദ്യത്തിന്‌ രണ്ടുമൂന്ന്‌ കുന്നന്‍ പൂച്ചകളുടെ കൂട്ടനിലവിളിയായിരുു‍ മറുപടി. താച്ചുതാത്ത അമര്‍ഷത്തോടെ മുഖം തിരിച്ചു. ഉടുത്തിരു കാച്ചിമുണ്ടിന്റെ കോന്തലകൊണ്ട്‌ വിയര്‍പ്പുതുള്ളികള്‍ അമര്‍ത്തിത്തുടച്ച്‌ എന്തോ ചിന്തിച്ചിട്ടെന്ന പോലെ തൂണിലേക്ക്‌ ചാരി. ഒരുപറ്റം പൂച്ചകളുടെ അകമ്പടിയോടെ സൈതലവിയും തന്റെ സൈക്കിളും തള്ളി നടന്നു നീങ്ങി. കുഴലൂത്തുകാരന്റെ കൂടെ പണ്ട്‌ എലികള്‍ പോയതുപോലെ.
ഏകമകള്‍ പാത്തുമ്മയുടെ ഇറങ്ങിപ്പോക്കായിരുന്നു താത്തയുടെ ഇന്നത്തെ ദേഷ്യത്തിനു മുഴുവന്‍ ഹേതു. കഴിഞ്ഞ ഭരണിക്ക്‌ ഇരുപത്തൊമ്പത്‌ തികഞ്ഞ പെണ്ണാണ്ണ്‌. ഈയിടെയായി അവളുടെ പോക്ക്‌ നേര്‍വഴിക്കല്ലെന്ന്‌ ഉമ്മാക്ക്‌ തോന്നിതുടങ്ങിയിരുന്നു. എങ്കിലും ഇത്ര വിരൂപിണിയായ തന്റെ മകളെ ആണുങ്ങളായിപ്പിറവരാരും തന്നെ തിരിഞ്ഞുനോക്കില്ലെന്നുതന്നെയായിരുന്നു അവരുടെ വിശ്വാസം. സൗന്ദര്യം എന്ന പദത്തിനൊരു വിപരീതമുണ്ടെങ്കില്‍ അത്‌ പാത്തുമ്മ തയൊയിരുന്നെന്നായിരുന്നു പരക്കെയുള്ള ധാരണ. ശരീരം മുഴുവന്‌ കടലമണിയോളം വലുപ്പമുള്ള മുഴകള്‍. അതിലെറെയും മുഖത്തുതന്നെ. ഒന്നു കണ്ടാല്‍ രണ്ടാമതൊന്നു നോക്കുണമെന്ന്‌ ആര്‍ക്കും തോന്നില്ല. ഇടതുകാലിനാണെങ്കില്‍ സ്വല്‍പ്പം മുടന്തും. ശരീരത്തിന്‌ പ്രായത്തിനൊത്ത വളര്‍ച്ചയും കുറവ്‌. വൃത്തിയുടെ കാര്യം പറയുകയേ വേണ്ട. ഒരു ബാര്‍ സോപ്പ്‌ മുഴുവന്‍ തേച്ചലക്കിയാലും ഉതിര്‍ന്നു പോകാത്തത്ര അഴക്കുപുരണ്ട ധാവണിയും ചുറ്റിയുള്ള അവളുടെ ആ മദ്ധ്യാഹ്ന സഞ്ചാരം ഒരു പതിവുകാഴ്ച്ചയാണ്‌. തോപ്പും തൊടികളും താണ്ടിയുള്ള ഒരു വിഗഹസഞ്ചാരം. എങ്ങോട്ടോ പോകുന്നു എപ്പോഴോ തിരിച്ചുവരുന്നു. പൊടിയന്‍ ചോവോന്റെ രണ്ടുമൂന്ന്‌ പിള്ളാരുമായിട്ടാണ്‌ ഇപ്പോഴത്തെ കൂട്ടുകെട്ട്‌. ഏതെങ്കിലും മാവിന്റെയോ ആഞ്ഞിലിയുടെയോ ചുവട്ടില്‍ നിരങ്ങിയിട്ട്‌ തിരിച്ചെത്താറാണ്‌ പതിവ്‌. കലി ആവേശിച്ച നളന്റെ വൈരൂപ്യം പോലെ ആരോ തന്റെ കുംടുംബത്തിനെതിരെ നടത്തിയ ആഭിചാരകര്‍മ്മത്തിന്റെ തിക്തഫലമാണ്‌ തന്റെ മകള്‍ക്ക്‌ കൈവന്ന വിരൂപത എന്നവര്‍ ഉറച്ചുവിശ്വസിച്ചു. മോക്ഷത്തിനായി നളനു വന്നുകിട്ടിയ കാര്‍ക്കോടദംശനം പോലൊന്ന്‌ മകള്‍ക്കും സംഭവിക്കണമെന്ന്‌ ഒരുപക്ഷെ ആ ഉമ്മ ആഗ്രഹിച്ചിരുു‍വോ. പകല്‍വെയിലും പടിഞ്ഞാറന്‍ കാറ്റുമേറ്റ്‌ അവള്‍ വിലസി നടക്കുമ്പോഴൊക്കെയും ആ മുറ്റത്തൊരു വേളിപ്പന്തല്‍ ഉയരില്ലെന്ന്‌ അവര്‍ക്കുറപ്പായിരുന്നു. ആ സൗന്ദര്യമില്ലായ്മ തയൊവാം ഒരനാഘാത കുസുമമായി അവള്‍ ഇത്രയും നാള്‍ തുടരാനിടയായതും.

ആല്‍ത്തറമുക്കില്‍ ഏറാമാടക്കട നടത്തിയിരു അസൈനാരായിരുന്നു താച്ചുകുട്ടിതാത്തായുടെ പുതിയാപ്ല. അലിയാറു ഹാജിയുടെ വയലില്‍ കന്നുപൂട്ടി നടന്നിരുന്നപ്പോള്‍ ആസ്മയുടെ ശല്യം കാരണം ആ പണി ഭാരമായി തോന്നുകയും പിന്നെ ഹാജിയാരുടെ നിര്‍ബന്ധപ്രകാരം മാടക്കട തുടങ്ങുകയും ചെയ്തു. ചെലവുകളെല്ലാം വഹിച്ചത്‌ ഹായിയാരുതന്നെ. കണക്കറ്റ സ്വത്തിനുടമയായിരുന്നിട്ടും അതിന്റേതായ യാതൊരു തലക്കനവും അദ്ദേഹത്തിനില്ലായിരുന്നു. എല്ലാവരോടും ഒരേ സഹായമനസ്ഥിതി. താത്തായും അവരുടെ വീട്ടിലെ പുറം പണികളില്‍ അു‍മുതല്‍ ഇന്നുവരെ സജീവമാണ്‌. ഇപ്പോഴും അവരുടെയൊക്കെ കാരുണ്യം കൊണ്ടുമാത്രം ഉമ്മയും മോളും ഒരുവിധം ജീവിച്ചു പോകുന്നു. പാത്തുമ്മ ജനിച്ച്‌ രണ്ടാം മാസം അസൈനാര്‍ മരണമടഞ്ഞു. ഒരു രാത്രിയുറക്കത്തിനുശേഷം പിന്നെ ഉണര്‍തേയില്ല. പ്രത്യേകമായി അസുഖത്തിന്റെ മൂര്‍ദ്ദ്ധന്യതയൊന്നും ഇല്ലായിരുന്നു. അകാലമൃത്യു വരിച്ച ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ മനസ്സിനെ മദിക്കുമ്പോഴൊക്കെയും അവര്‍ മകളെ പ്രാകും. ങും, ജനിപ്പച്ചവന്റെ വായില്‍ മണ്ണിടാനുണ്ടായ സന്താനം! എന്റെ മുന്നില്‍ കണ്ടുപോകരുത്‌. . .
അക്കാരണം കൊണ്ടുതന്നെ അവരുടെ സ്നേഹത്തിന്റെ ഇഴയടുപ്പം വളരെ ദുര്‍ബലമായിരുന്നു. ഉമ്മടുടെ ആ സ്നേഹശൂന്യതയായിരിക്കാം പലപ്പോഴും ധാര്‍ഷ്ട്യവും ധിക്കാരവും പ്രകടിപ്പിക്കാന്‍ അവളെയും പ്രേരിപ്പിച്ചത്‌. പള്ളിക്കൂടത്തിന്റെ മുറ്റത്തുപോലും കാലുകുത്തിയിട്ടില്ലാത്ത പാത്തുമ്മയ്ക്ക്‌ ചില ലോകകാര്യങ്ങളെപ്പറ്റി വലിയ ജ്ഞാനമാണ്‌. അല്ലാത്തപ്പോള്‍ അരിയെത്ര എന്നുചോദിച്ചാല്‍ പയറത്താഴി എന്ന പ്രകൃതവും. ബധിരമായ ബോധതലങ്ങള്‍ പ്രാകിയും പള്ളുപറഞ്ഞുമിരിക്കുമെങ്കിലും ചില നേരങ്ങളില്‍ ഉമ്മാക്ക്‌ മോളോട്‌ അതിരറ്റ സ്നേഹമാണ്‌. അപ്പോഴൊക്കെ, സ്നേഹത്തോടെ പിടിച്ചിരുത്തി ആ നേര്‍ത്തുനീണ്ട കൈക്കുമ്പിളില്‍ വെളിച്ചെണ്ണയെടുത്ത്‌ അവളുടെ ചപ്രത്തലമുടി വിടര്‍ത്തി, ചിറയില്‍ കൊണ്ടുപോയി വിസ്തരിച്ച്‌ കുളിപ്പിക്കും. അലക്കിയ തുണികളുടുപ്പിച്ച്‌, വയറുനിറയെ ഭക്ഷണം കഴിപ്പിക്കും. അന്നേരമൊക്കെ അവര്‍ക്ക്‌ വല്ലാത്തൊരാത്മ നിര്‍വൃതിയാണ്‌. രണ്ടുദിവസം കഴിഞ്ഞാല്‍ പാത്തുമ്മ വീണ്ടും പഴയപടിതന്നെ. നോമ്പുകാലത്ത്‌, ഉപവാസത്തിന്റെ തളര്‍ച്ച വകവയ്ക്കാതെ, മകളുടെ മുടന്തിനൊപ്പം ഏന്തിവലിഞ്ഞ്‌, വീടുകള്‍ കയറിയിറങ്ങിയാല്‍, ദാനത്തിന്റെ മഹത്വമറിയാവുവര്‍ നല്ലമനസ്സോടെ നീട്ടുന്ന എന്തെങ്കിലുമൊക്കെ കിട്ടും. അങ്ങനെയൊക്കെ ജീവിതം തള്ളിനീക്കുതിനിടയിലാണ്‌ മകളുടെ അപഥസഞ്ചാരം ഉമ്മ മണത്തറിയുത്‌. രണ്ടുമാസം മുന്‍പാണ്‌, കണക്കന്‍ വേലായുധന്റെ പെണ്ണിന്റെ ദേഹത്ത്‌ പുളിയുറുമ്പിനെ പിടിച്ചിട്ടതിന്റെ പേരില്‍, വേലായുധന്‍ വന്ന്‌ താത്തയെ ചീത്ത വിളിച്ചത്‌. ആ ദേഷ്യം തീര്‍ക്കാനായി അവളെ മുടിക്ക്‌ കുത്തിപിടിച്ച്‌ മുതുകിന്‌ രണ്ടു പൊട്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഉമ്മയുടെ കകോണിലെ നോട്ട്ം മകളുടെ അടിവയറ്റില്‍ പതിഞ്ഞത്‌. ഒരസ്വാഭാവികത തോന്നിയതുപോലെ. ഉള്ളില്‍ ഒരു വിറയല്‍ തോന്നിയോ. പൊടിയന്റെ മാവിലെ പച്ചമാങ്ങ ഉപ്പും മുളകും ചേര്‍ത്തും അവള്‍ സ്വാദോടെ കഴിച്ചതും, തുടര്‍ന്നുണ്ടായ ശര്‍ദ്ദിയുമൊക്കെ അവരുടെ മനസ്സിലൂടെ മിന്നലാട്ടം നടത്തി. ദഹനക്കേടായിരിക്കുമൊണ്‌ ധരിച്ചത്‌. പിന്നെ പപ്പടക്കാരി സുഭദ്രയാണ്‌, വേലിക്കല്‍ വെച്ച്‌ പാത്തുമ്മയെ മിക്കവാറും അലിയാരുഹാജിയുടെ മകന്റെ വീടിന്റെ പിന്നാമ്പുറങ്ങളില്‍ കാണാറുണ്ടെന്ന വര്‍ത്തമാനം അറിയിച്ചത്‌. കരിവീട്ടിപോലെ ഒത്തശരീരമുള്ള, ഹാജിയാരുടെ മകന്‍ നവാസ്‌ ആളത്ര ശരിയല്ലെന്ന്‌ നാട്ടുകാര്‍ക്കെല്ലാമറിയാവുന്ന സത്യം. എല്ലാം കൂട്ടി വായിച്ചപ്പോള്‍ ആ ഉമ്മയ്ക്ക്‌ ആത്മരോഷം അണപൊട്ടി. ആ കണ്ണുകളില്‍ നിന്ന്‌ ലോകം തന്നെ മാഞ്ഞുപോയി. കൊടുക്കാവുതിന്റെ പരമാവധി തല്ലും കുത്തും കൊടുത്തു. ഏറുകൊണ്ട പട്ടിയെപ്പോലെ കുറെ നേരം വലിയവായില്‍ നിലവിളിച്ചതല്ലാതെ സത്യങ്ങളൊന്നും പുറത്തുവില്ല. തുടര്‍ന്ന്‌ ഉമ്മയ്ക്കും മകള്‍ക്കുമിടയില്‍ മൗനത്തിന്റെ വേലിത്തിഴപ്പുകള്‍ വളര്‍ന്നു പന്തലിച്ചു. വളരെ ചുരുക്കം സംസാരിച്ച്‌ അവരുടെ ദിനരാത്രങ്ങള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. നാട്ടുകാരൊക്കെ അറിഞ്ഞുതുടങ്ങിയിരുന്നു സംഭവവികാസങ്ങള്‍. പാത്തുമ്മയുടെ സഞ്ചാരശീലം കുറഞ്ഞു. ഉമ്മയുടെ മനസ്സില്‍ മാത്രം ദു:ഖത്തിന്റെ ചിതല്‍പ്പുറ്റുകള്‍. അടിയാളന്റെ വിയര്‍പ്പിലും ചോരയിലും ഉയര്‍ു‍വ സവര്‍ണാധിപത്യവും ഉണ്ടചോറിനുള്ള നന്ദിയുമായിരിക്കാം പേരെടുത്ത്‌ പറഞ്ഞ്‌ ഒരാളെ ക്രൂശിക്കാതെ സത്യങ്ങള്‍ ആ ദരിദ്ര മനസ്സില്‍ത്തെ‍ കുഴിച്ചുമൂടാന്‍ അവര്‍ക്ക്‌ പ്രേരണയായത്‌.
പതിവിലും വിപരീതമായി ഇന്ന്‌ നേരം വെളുത്തപ്പോഴെ, പെട്ടിയിലിരു നിറം പോയ കുറെ മുക്കുപണ്ടങ്ങളും ചാര്‍ത്തി അണിഞ്ഞൊരുങ്ങി ഇറങ്ങിയതാണ്‌ പാത്തുമ്മ,. എങ്ങോട്ടുപോയെോ, എപ്പോള്‍ തിരിച്ചെത്തുമെന്നോ ഒരെത്തുംപിടിയും ഇല്ല. ജഢാവസ്ഥയിലായിരു പ്രകൃതിയിലേക്ക്‌ ഒരു പഴുത്ത ഓലമടല്‍ അടര്‍ന്നുവീണു. താത്തയുടെ ചിന്തകളും അതോടെ മുറിഞ്ഞു. വെയിലിന്റെ ചൂടുകുറഞ്ഞു. മഴക്കാറ്‌ വീണ്ടും തിടമ്പേറ്റാന്‍ തുടങ്ങി. ഒരു ഭ്രാന്തന്‍കാറ്റ്‌ ശക്തിയായി ആഞ്ഞടിച്ചെന്നോണം മുറ്റത്തുനിന്നിരുന്ന കവുങ്ങ്‌ വില്ലുകണക്കെ പുരപ്പുറത്തുവുതൊട്ടു. മരച്ചില്ലകളില്‍ കാറ്റിന്റെ തെയ്യം താളം. വീണ്ടും മഴയ്ക്കുള്ള പുറപ്പാടാണ്‌. ആ കവിളുകളിലെ ചുളിവുകളിലൂടെ ഒഴുകിയിറങ്ങിയ സങ്കടച്ചാലുകളില്‍ നിഴലിച്ചത്‌ ഭൂതത്തിന്റയും വര്‍ത്തമാനക്കാലത്തിന്റയും ഉപ്പുപുരണ്ട ഓര്‍മ്മകള്‍. നേരിന്റെ നിഴലുകള്‍ പോലെ, അലസഗമനം കഴിഞ്ഞ്‌, അകലെ കല്‍പടവുകള്‍ താണ്ടി വരുന്ന സ്വന്തം മകളുടെ നനഞ്ഞ കാഴ്ചകള്‍ മുഖം കോടിയ നേരറിവുകളായി ആ ഉമ്മയുടെ മനസ്സില്‍ പ്രേതസഞ്ചാരം നടത്തി. . .

മരിച്ചിട്ടും മരിക്കാത്ത രാമേട്ടന്‍ (ഷയ്മജ)

രാമേട്ടന്റെ മരണം സത്യത്തില്‍ ഞങ്ങളുടെ ഗ്രാമത്തിലെ സാധാരണ ജനജീവിതത്തെ സ്തംഭിപ്പിക്കുക തന്നെ ചെയ്തിട്ടുണ്ട്‌. നിങ്ങളുടെമനസ്സിലിപ്പോള്‍ ഈ രാമേട്ടന്‍ പഞ്ചായത്ത്‌ പ്രസിഡണ്ടോ മറ്റോ ആയിരിക്കും അങ്ങിനെയാണെങ്കില്‍ നിങ്ങള്‍ക്ക്‌ തെറ്റി. രാമേട്ടന്റെ മരണം നടത്‌ ആഗസ്റ്റ്‌ 9ാ‍ം തിയ്യതി വ്യാഴാഴ്ചയാണ്‌. വൈകിട്ട്‌ കോളേജില്‍ നിന്നും തിരിച്ചെത്തിയ എന്നോട്‌ ഡ്രെസ്സ്‌ മാറുതിനിടയിലാണ്‌ രാമന്‍സ്വാമിയുടെ മരണവൃത്താന്തം അമ്മ അറിയിച്ചത്‌. അതിനാല്‍ തന്നെ അമ്മയുടെ മുഖഭാവം കാണാന്‍ എനിയ്ക്ക്‌ കഴിഞ്ഞില്ല. നിങ്ങള്‍ ചിന്തിയ്ക്കുന്നുണ്ടാവും ഒരു സ്വാമിയാവാന്‍ മാത്രം രാമേട്ടന്‌ വല്ല സിദ്ധിയുമുണ്ടോ എന്ന്‌, ഏയ്‌ ! അതെല്ലാം നിങ്ങളുടെ തെറ്റായ ധാരണകളാണ്‌, രാമേട്ടന്‍ തീര്‍ച്ചയായും ഒരു സാധാരണ മനുഷ്യനാണ്‌. പിന്നെ രാമന്‍ സ്വാമി എന്ന നാമധേയം വന്നതെങ്ങിനെയെന്ന്‌ നിങ്ങള്‍ ചിന്തിയ്ക്കുു‍ണ്ടാവും, ശരിയാണ്‌ ഇത്തരം ചിന്തകള്‍ നിങ്ങളില്‍ കടുവരാന്‍ അവകാശമുണ്ട്‌, എല്ലാം പറയാം; അല്‍പം ക്ഷമിയ്ക്കണം.
രാമേട്ടനെ കുറിച്ച്‌ കുറച്ചൊന്നുമല്ല പറയാനുള്ളത്‌.... ആദ്യം അദ്ദേഹത്തിന്റെ രൂപത്തെ പറ്റി പറയാം. വലിയ ഉരുണ്ട കണ്ണും നീണ്ട താടിയും മുടിയും, കാലില്‍ രണ്ട്‌ കറുത്തിരുണ്ട തഴമ്പുമുള്ള കറുത്ത്‌ മെലിഞ്ഞ്‌ അവശനായ മനുഷ്യന്‍, പക്ഷേ അദ്ദേഹത്തിന്റെ നെറ്റിയിലും നെഞ്ചിലും ധാരാളം ഭസ്മം ഉണ്ടാവും ചുമന്ന കണ്ണുകള്‍ അദ്ദേഹത്തിന്റെ രൂപത്തെ കൂടുതല്‍ ഭീബത്സമാക്കുന്നു. രാമേട്ടന്‌ ഭാര്യയും കുട്ടികളുമുണ്ട്‌. മൂത്ത ആകുട്ടി രാമേട്ടനെ പ്പോലെ മിടുക്കനല്ലെങ്കിലും ആ തൊഴിലില്‍ വ്യാപൃതനായതുകൊണ്ട്‌ ഏറെകുറെ എല്ലാവരും അറിയുന്നു. എന്നാല്‍ രാമേട്ടനോളം പ്രശസ്തനാവാന്‍ ആ മകന്‌ കഴിഞ്ഞിട്ടില്ല, ഇനി രാമേട്ടന്റെ അഭാവത്താല്‍ നേടുമോ എന്തോ ?
രാമേട്ടന്‍ ഭാര്യയെ ഉപദ്രവിക്കുതിലും, മദ്യപിക്കുന്നതിലും മറ്റു മദ്യപന്‍മാരെയും ഭാര്യാദ്രോഹകരെയും വളരെയധികം പിന്നിലാക്കി ഞങ്ങളുടെ ഗ്രാമത്തിലെ ജനശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്‌. ഇങ്ങനെയൊക്കെയെങ്കിലും പഴനിയിലേയ്ക്ക്‌ പോവാന്‍ വൃതമെടുത്താല്‍ രാമേട്ടന്‍ രാമന്‍ സ്വാമിയായി മാറുകയായി. മദ്യപിക്കാതെ ഭാര്യയെ ഉപദ്രവിയ്ക്കാതെ, ഭാര്യയും കുട്ടികളുമൊന്നിച്ച്‌ അദ്ദേഹം സുബ്രഹ്മണ്യ സിധിയിലെത്തുന്നു. അതാണ്‌ ഞങ്ങളുടെ നാട്ടില്‍ ഒരു വിഭാഗം അദ്ദേഹത്തെ രാമന്‍ സ്വാമി എന്നു വിളിയ്ക്കുതിന്‌ കാരണം.
ഞങ്ങള്‍ കുട്ടികള്‍ക്ക്‌ രാമേട്ടന്‍ എന്നും ഒരു പേടി സ്വപ്നമായരുന്നു. പ്രത്യേകിച്ചും എനിയ്ക്ക്‌ അയാളുടെ ചുമന്ന കണ്ണുകള്‍ അത്രയും ഭയാനകമായിരുന്നു. എങ്കിലും രാമേട്ടന്റെ മരണം ഞങ്ങളെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുത്‌, ആണ്‍കുട്ടികള്‍ക്ക്‌ പണിയൊു‍മില്ലാതെ ജീവിതം വഴിമുട്ടിന്‍ല്‍ക്കുന്ന കല്ല്യാണിയമ്മയുടെ വീടിന്റെ എത്ര ഓടുകളാണ്‌ നാളികേരം അടര്‍ന്നു വീണ്‌ ഉടഞ്ഞുപോയത്‌. ഓടുകള്‍ നഷ്ടപെട്ട വിടവിലൂടെ ഒരു കാരുണ്യവുമില്ലാതെ മഴ അവരുടെ വീടാകെ നനയ്ക്കുമ്പോള്‍ പാവം കല്ല്യാണിയമ്മ രാമേട്ടനെ ഓര്‍ത്തുപോകുന്നുണ്ടാവാം ! രാമേട്ടനുണ്ടായിരുന്നെങ്കില്‍ ഈ നാളികേരം അടര്‍ന്നു വീഴുകയും തുടര്‍ന്ന്‌ ഓടുകള്‍ പൊട്ടുകയും ഉണ്ടാകുമായിരുന്നില്ലല്ലോ............. പാത്തുമ്മയുടെ കുട്ടിയ്ക്ക്‌ അതിസാരം പിടിപ്പെട്ട്‌ തളര്‍ന്ന്‌ കിടക്കുമ്പോള്‍ കരിക്കുവെള്ളം കൊടുക്കാന്‍ എവിടെയൊക്കെയാണ്‌ പാത്തുമ്മ തെങ്ങുകയറ്റുകാരെ തിരക്കി ഓടിയത്‌, പാവം നിരാശയായിരുന്നു ഫലം. തെങ്ങുകയറ്റുകാരുടെ യൂണിയനുകളിലൊന്നും പങ്കില്ലാത്ത രാമേട്ടന്‍ എന്നും എപ്പോഴും ആപത്ഘട്ടങ്ങളില്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ട്‌. വീട്ടാവശ്യത്തിനുള്ള നാളികേരം തീരുമ്പോള്‍ ദൈവദൂതനെപ്പോലെ പ്രത്യക്ഷപ്പെടാറുണ്ട്‌. ഏത്‌ ഉയരമുള്ള തെങ്ങിലും രാമേട്ടന്‍ കയറും, രാമേട്ടന്റെ ധീരതയ്ക്കുമുന്നില്‍ തെങ്ങിന്റെ പൊക്കം നിസ്സാരമാവും, പക്ഷേ എന്തുചെയ്യാം ഞങ്ങളുടെ രാമേട്ടന്‍ മരിച്ചുപോയില്ലേ, അല്ലെങ്കില്‍ സാക്ഷരതാക്ലാസ്സ്‌ രാമേട്ടനുവേണ്ടി മാത്രം നടത്തേണ്ടിവരുമായിരുന്നു, ഒന്നിനും നില്‍ക്കാതെ തെങ്ങില്‍ കയറുന്ന വേഗത്തില്‍ തന്നെ ഈ ലോകത്തോട്‌ വിട പറഞ്ഞു. ഇപ്പോള്‍ രാമേട്ടന്റെ ചുമന്ന കണ്ണുകളല്ല എന്നെ വേട്ടയാടുന്നത്‌, അച്ഛന്‍ നഷ്ടപ്പെട്ട ആ കുട്ടികളുടെ ആര്‍ദ്രമായ കണ്ണുകളാണ്‌.........



ഷൈമജ ശിവറാം

ഓര്‍മ്മകളുടെ വീട്‌ (സുരേശന്‍ കാനം.)

"ശേഖരന്‍ മാഷിന്‌ വീട്‌ വല്ലാത്തൊരു ഒബ്സെഷനാണ്‌ അല്ലേ?" ഒരിക്കല്‍ അടിയോടിമാഷ്‌ അങ്ങനെ ചോദിച്ചപ്പോള്‍, തന്റെ മനസ്സ്‌ നിഷ്പ്രയാസം വായിച്ചെടുക്കുകയാണ്‌ അടിയോടിമാഷെന്ന്‌ അയാള്‍ വിചാരിച്ചു. കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ മാഷ്‌ അങ്ങനെ പറഞ്ഞിട്ട്‌ രണ്ടാമത്തെ മകളുടെ പുതിയ ഗൃഹപ്രവേശത്തിന്‌ ചെന്ന്‌ കൂടി സന്ധ്യ ആകുമ്പോഴേക്കും മടങ്ങാന്‍ തിടുക്കം കൂട്ടവെയാണ്‌ അടിയോടിമാഷ്‌ അങ്ങനെ പറഞ്ഞത്‌.
"ശരിയാടോ.... ആ വീട്‌ എനിക്കെല്ലാമാണ്‌. ഒരു ദിവസം പോലും അതിന്റെ ഓരോ മുക്കും മൂലയും അറിഞ്ഞില്ലെങ്കില്‍ പിന്നെ കുളിക്കാതെ സ്ക്കൂളിലേക്ക്‌ വന്ന ഒരു അനുഭവമാണ്‌..." ശാരദയുണ്ടാകുമ്പോള്‍ പലപ്പോഴും അവള്‍ കളിയാക്കാറുമുണ്ട്‌.
"മാഷെ... എന്തായിത്‌ ! സ്കൂളിലേയ്ക്കിറങ്ങിയിട്ട്‌ വീണ്ടും തിരിച്ചു വ്ന്ന്‌ ഓരോ മുറിയിലും ചുറ്റിത്തിരിഞ്ഞ്‌... എല്ലാം വിസ്തരിച്ച്‌ കാണും പോലെ... പുതുമ പോകാത്ത നോട്ടം." മേല്‍ച്ചെവിയിലേക്കടര്‍ന്ന വെളളി നരകള്‍ കൈവിരല്‍ കൊണ്ട്‌ കോതി, കള്ളച്ചിരിയും ചിരിച്ച്‌, അവളതു പറയുമ്പോല്‍ വിവാഹനാളുകളിലെ ശാരദയെ മുന്നില്‍ കാണാന്‍ മാഷിന്‌ കഴിഞ്ഞിട്ടുണ്ട്‌. പിന്നെ ഒരല്‍പം ജാള്യത്തോടെ കുടയുമെടുത്ത്‌ സ്കൂളിലേക്ക്‌ നടക്കുമ്പോള്‍ ഓര്‍മ്മകള്‍ മനസ്സിലേക്ക്‌ കുളിര്‍മഴയായി പെയ്തിറങ്ങും. പാടവരമ്പത്തൂടെ ഓര്‍മ്മകളെയും താലോലിച്ച്‌ നടന്നു നീങ്ങാന്‍ എന്തു സുഖമാണ്‌. അതെ, തനിക്ക്‌ വീട്‌ വല്ലാത്തൊരു ഒബ്സെഷന്‍തയൊണ്‌. കരകവിയുന്ന വീട്ടോര്‍മ്മകളെ മനസ്സില്‍ ഒതുക്കി നിര്‍ത്താന്‍ നന്നേ പാടുപെടണം. അല്ലെങ്കിലും വയസ്സാകുമ്പോള്‍ ഓര്‍മ്മകള്‍ പെരുവെള്ളപ്പാച്ചില്‍ പോലെ കടന്നു വരുമ്പോള്‍ എങ്ങനെ നിയന്ത്രിക്കും?
ശേഖരന്‍ മാഷിന്റെ മനസ്സു പിടഞ്ഞു. എന്തെല്ലാം ഓര്‍മ്മകളാണ്‌ മനസ്സില്‍. ശാരദ കൂടെയുള്ള കാലത്ത്‌ എന്നും സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. പൂവിതറും പോലുള്ള അവളുടെ ചിരിയും ഒന്നിനും വേണ്ടിയല്ലാതെയുള്ള കൊഞ്ചലും ചെറിയ ചെറിയ ഉല്‍കണ്ഠകളും.... ചിലപ്പോഴെങ്കിലും മക്കളില്ലാത്തതിന്റെ ദു:ഖം തണുത്തുറഞ്ഞു വീശുന്ന ഒരു ശീതക്കാറ്റ്‌ ശരീരത്തെ കുത്തി നോവിക്കുപോലെ വന്നു പൊതിയാറുണ്ട്‌. ആ ഓര്‍മ്മകളിലേക്ക്‌ മനസ്സടരുമ്പോള്‍ അറിയാതെ നിശ്ശബ്ദനാകുന്ന തന്റെ മുഖം വായിച്ചറിഞ്ഞിട്ടെന്നപോലെ അവളുടെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ തന്റെ കൈത്തണ്ടയിലേക്കടര്‍ന്നത്‌ ഇപ്പോഴെന്നതുപോലെ ശേഖരന്‍ മാഷിന്‌ ഓര്‍ക്കാം.
പക്ഷേ എപ്പോഴും തനിക്ക്‌ കൂട്ടിരിക്കാന്‍ ശാരദ നിന്നില്ലല്ലോ. കാലത്തിനപ്പുറത്തേയ്ക്ക്‌ അവള്‍ തനിയെ നടന്നു മറഞ്ഞു. ഒരു ചുമയിലായിരുന്നു തുടക്കം. മഴച്ചാറ്റല്‍ കൊണ്ടതുകൊണ്ടായിരിക്കണം എന്നാണ്‌ ആദ്യം വിചാരിച്ചത്‌. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞപ്പോഴേയ്ക്കും സഹിക്കാനാവുന്നില്ലെന്നും പറഞ്ഞ്‌, നഗരത്തിലെ പ്രസിദ്ധനായ ഡോക്ടറെ കാണിച്ചെങ്കിലും രോഗത്തിന്റെ മൂര്‍ച്ഛയെക്കുറിച്ചായിരുന്നു നിസ്സഹായനായി ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചത്‌.
"ഇനി ഒന്നും ചെയ്യാനില്ല. ഏറെ മുന്‍പാണെങ്കില്‍ ഒരു പക്ഷേ ബ്രെസ്റ്റ്‌ നീക്കം ചെയ്യാന്‍..."
ചുറ്റുപാടുകളെല്ലാം തന്നോടൊപ്പം ഒരു ചൂഴിയിലേക്കമരുന്നതു മാത്രമറിഞ്ഞു. പിന്നീട്‌ "സെഡേഷന്‌" വിധേയനായതും നിനച്ചിരിക്കാതെ ഒരു ദിവസം ശാരദ യാത്ര പിരിഞ്ഞതും... താന്‍ വലിയൊരു കാറ്റില്‍ അമ്മാനമാടപ്പെട്ട്‌, ചിതറിത്തെറിച്ച മനസ്സുമായി നില്‍ക്കു ഒരാളെപ്പോലെയായതും ഇപ്പോഴും ഒര്‍ക്കാം. എല്ലാം ചോര പൊടിയുന്ന ഓര്‍മ്മകള്‍.
പഴയ വീടാണെങ്കിലും അവിടെ തന്റെ ചെറുപ്പകാലത്തും യൗവനത്തിലും ജോലി കിട്ടുമ്പോഴുമെല്ലാം ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. ബഹളമയമായ അന്തരീക്ഷം. തൃക്കുറ്റ്യേരിക്കാവിലെ ഉത്സവകാലത്ത്‌ ധാരാളം ബന്ധുക്കള്‍ സ്നേഹാന്വേഷണങ്ങളോടെ വന്നെത്തുന്നത്‌. സുഹൃദ്സദസ്സിലെ സമപ്രായക്കാരുമായി ഉത്സവപ്പറമ്പിലും കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും സഞ്ചരിക്കുത്‌... ചെറുപ്പത്തിന്റെ സ്നേഹമയമായ ഓര്‍മ്മകള്‍. പെയ്തൊഴിഞ്ഞതിനാല്‍ ഇപ്പോഴോര്‍ക്കുമ്പോള്‍ വല്ലാത്ത നീറ്റല്‍....

ശാരദ തന്നെ വിട്ടുപോയിട്ടും താനീ വീട്ടില്‍ താമസിക്കുന്നതില്‍ ചുഴിഞ്ഞു ചിന്തിച്ചാല്‍ വേറെയും കാരണങ്ങള്‍? ആണ്ടോടാണ്ട്‌ രണ്ടു കരക്കാരുടെ വകയായി അരങ്ങേറുന്ന ഉത്സവകാലത്ത്‌ ഇു‍ം ഒട്ടും വീഴ്ച വരുത്താതെ വത്തൊറുള്ള സുലോചനയും മക്കളും. ശാരദ മരിച്ചതിനുശേഷം ഒരു പക്ഷേ വീടിന്റെ അകത്തളത്തില്‍ ആള്‍പ്പെരുമാറ്റമുണ്ടാവുന്ന അപൂര്‍വ്വദിനങ്ങള്‍. അകന്ന ബന്ധമായിട്ടും താന്‍ ഒറ്റയ്ക്കുള്ള വീട്ടിലേയ്ക്ക്‌ അതിഥിയായി അവരെത്തുമ്പോള്‍ തടയാതിരുതിന്റെ കാരണമെന്തായിരിക്കാം? പരോക്ഷമായെങ്കിലും തന്റെ താല്‍പര്യം അറിഞ്ഞതു കൊണ്ടായിരിക്കുമോ ഓരോ വര്‍ഷവും സുലോചനയും മക്കളും തൃക്കുറ്റ്യേരിക്കാവില്‍ ഉല്‍സവത്തിന്‌ അതിഥികളായെത്തുത്‌?
കഴിഞ്ഞ വര്‍ഷത്തെ ഉത്സവത്തിനു വരുമ്പോള്‍ സുലോചനയുടെ രണ്ടു മക്കളും കൂടെയുണ്ടായിരുന്നു. അരുണും വിശാഖും. അച്ഛനില്ലാതെ വളര്‍ന്നതിന്റെ യാതൊരു ചെടിപ്പുമില്ലാതെ, അനുസരണയുള്ള രണ്ടാണ്‍കുട്ടികള്‍. ഒരുവന്‍ ഏഴാം ക്ലാസ്സില്‍. മറ്റവന്‍ അഞ്ചിലും. ഉത്സവം കൂടി തിരിച്ചു പോകുമ്പോള്‍ അവര്‍ക്ക്‌ എന്തെങ്കിലും വാങ്ങിച്ചുകൊടുക്കണമെന്നുള്ള ആഗ്രഹം മുന്നോട്ടു വച്ചപ്പോള്‍ സുലോചന തടഞ്ഞു.
"ഇപ്പോ അവര്‍ക്ക്‌ ഒന്നും വേണ്ട. വേണ്ടപ്പോ ചോദിക്കാം" സുലോചനയുടെ വാക്കുകളെ തന്റെ വാക്കുകള്‍ കൊണ്ട്‌ മറികടക്കാന്‍ പലപ്പോഴും താന്‍ യോഗ്യനാണോ? തന്റെ വയസ്സിന്‌ അഞ്ചു വയസ്സ്‌ ഇളപ്പമുള്ള സുലോചനയെ ചെറുപ്പം മുതലേ തൃക്കുറ്റ്യേരിക്കാവില്‍ ഉത്സവത്തിന്‌ കാണാറുണ്ടായിരുന്നു. ഒരു പക്ഷേ ഉത്സവകാലത്ത്‌ വീട്ടില്‍ ആദ്യമെത്തു കുടുംബം സുലോചനയും അവളുടെ അമ്മയുമായിരുന്നു. ഉത്സവപ്പറമ്പില്‍ ചിതറിയ കുരുത്തോലകള്‍ വാടിക്കരിഞ്ഞതിനുശേഷമേ അവര്‍ ഒലവക്കോട്ടുള്ള വീട്ടിലേയ്ക്ക്‌ മടങ്ങൂ.
വളര്‍ച്ചയുടെ പടവുകളില്‍ നമുക്ക്‌ എത്രയും അജ്ഞാതമായ എന്തെന്തുമാറ്റങ്ങളാണ്‌ ചുറ്റിനും നടക്കുക! ഒപ്പം നമുക്കും.
സുലോചനയുടെ മനസ്സിലെന്തായിരിക്കാം അന്ന്‌ തോന്നിയിട്ടുണ്ടാവുക. തനിക്ക്‌ ജോലികിട്ടിയ കാലമായിരുന്നു അത്‌. ഒരു പുരുഷനായി എന്ന തോന്നല്‍ പ്രകടമായി തലക്കുപിടിച്ച കാലം. പുറത്തും പൊതുചടങ്ങുകളിലും പോകുമ്പോള്‍ ആള്‍ക്കാര്‍ ബഹുമാനത്തോടെ "ശേഖരന്‍ മാഷെന്ന്‌ ഉരുവിടുന്നതും മാനിക്കുതും ഇന്നെന്നപോലെ ഓര്‍ക്കാം. ഗ്രാമത്തിലെ ജനങ്ങളുടെ നിഷ്കളങ്ക മനസ്സു തരുന്ന ആദരവായിരിക്കാം. പക്ഷേ യഥാര്‍ത്ഥത്തില്‍ അതിനൊക്കെ തനിക്ക്‌ അര്‍ഹതയുണ്ടോ?
ജോലി കിട്ടിക്കഴിഞ്ഞ ആദ്യത്തെ ഉത്സവകാലത്താണ്‌ അത്‌ സംഭവിച്ചത്‌? പതിവു പോലെ എല്ലാ ബന്ധുക്കളും കുറച്ചുകാലമായി വരാറില്ലെങ്കിലും ആദ്യമെത്താറുള്ള അതിഥികളായി സുലോചനയും അമ്മയും എത്തിച്ചേര്‍ന്നിരിക്കുന്നു. നിറയെ മുടിയുള്ള കൊലുന്നെനെയുള്ള പെണ്ണായിരുന്നു അന്ന്‌ സുലോചന. വളരെ നിഷ്ക്കളങ്കമായ നോട്ടം. പതിയെ നടക്കുമ്പോള്‍ പാദസരങ്ങളുടെ നേര്‍ത്ത കിലുക്കം. താന്‍ അന്ന്‌ കണ്ട പെണ്‍കുട്ടിയുടെ വളര്‍ച്ചയില്‍ കൗതുകം പൂണ്ടു നില്‍ക്കു കാലം. ചിരിക്കുമ്പോള്‍ അവളുടെ കവിളുകല്‍ ചുവക്കുന്നത്‌ യാദൃച്ഛികമായി കണ്ടതും വീണ്ടും വീണ്ടും കാണാനുള്ള കൗതുകത്തോടെ നോക്കിയപ്പോള്‍ രണ്ടുപേരുടെയും കണ്ണുകള്‍ പതറിയതും... പിന്നെ... ഉത്സവപ്പറമ്പിലേക്ക്‌ ഒന്നിച്ചുപോയതും ക്രമേണ ബന്ധങ്ങള്‍ക്ക്‌ ദാര്‍ഢ്യം വന്നതും ഒക്കെ ഇന്നലെയെന്നതുപോലെ തിരിച്ചറിയാം.
അമ്പലത്തില്‍ വടക്കേക്കരക്കാരുടെ ആഘോഷദിവസം വീട്ടില്‍ ഉറക്കിക്കിടത്തിയിരു കുഞ്ഞുങ്ങള്‍ക്ക്‌ കാവലാളായിത്തീര്‍ന്നത്‌ താനും സുലോചനയും മാത്രം. മുത്തശ്ശിയ്ക്കു അമ്പലപ്പറമ്പില്‍ കെട്ടിയാടു കഥകളിവേഷം കാണണമെ ശാഠ്യം വപ്പോള്‍ തികച്ചും യാദൃച്ഛികമായിട്ടാണ്‌ സുലോചന കുഞ്ഞുങ്ങള്‍ക്ക്‌ കൂട്ടിരിക്കാന്‍ തീരുമാനിച്ചത്‌.
ശേഖരേട്ടനോട്‌ എനിക്ക്‌ ഒരൂട്ടം പറയാനുണ്ട്‌. കുട്ടികള്‍ ഉറങ്ങിക്കഴിഞ്ഞപ്പോള്‍ സുലോചന അങ്ങനെയായിരുന്നു തുടങ്ങിയത്‌. ഹൃദയഭിത്തികളില്‍ ചെണ്ടയുടെ മുഴക്കം അത്യുച്ചത്തിലാവുതും പിന്നെ ഇരുവരെടേയും ഹൃദയങ്ങള്‍ വര്‍ത്താമാനങ്ങളിലേക്കമര്‍ന്നതും തെറ്റാണെറിഞ്ഞിട്ടും അപ്പോള്‍ തെളിഞ്ഞ വഴികളിലൂടെ ഇടറിത്തടഞ്ഞ്‌ നീങ്ങിയതും.. ചുറ്റുപാടുകളെക്കുറിച്ചോ തന്നെക്കുറിച്ചോ ഒന്നും ബോധമില്ലായിരുന്നു. മുഖത്തേക്ക്‌ ഇരച്ചുകയറിയ രക്തത്തിന്റെ താപം തല പെരുപ്പിച്ചു. അങ്ങനെയൊക്കെ സംഭവിക്കുകയായിരുന്നു.
ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണില്‍ നനവു പടരുന്നുണ്ട്‌. ഈ വീട്‌ തനിക്ക്‌ അതിനൊക്കെയുള്ള സാക്ഷ്യമല്ലേ? താന്‍ ജീവിക്കുന്നതിന്റെ സാക്ഷ്യമായി, ഓര്‍മ്മകളും മനസ്സിനെ കെട്ടു പിണയ്ക്കു ബന്ധങ്ങളും എല്ലാം ഇവിടെയൊക്കെ സംഭവിച്ചതാണല്ലോ. ഓര്‍മ്മകളെ ആര്‍ക്കാണ്‌ കുടഞ്ഞുകളയാന്‍ കഴിയുക?
"ശേഖരേട്ടന്‍ എന്നെ സ്വീകരിക്കുമോ?" സുലോചന ഒരിക്കല്‍ ചോദിച്ചു. എല്ലാറ്റില്‍ നിന്നും ഒളിച്ചോടുകയായിരുു‍. അപ്പോഴെല്ലാം താന്‍. തെറ്റുകളുടെ ആവര്‍ത്തനങ്ങളുമായി തൃക്കുറ്റ്യേരിക്കാവിലെ ഉത്സവത്തിന്‌ കൊടിയേറുകയും കൊടിയിറങ്ങുകയും ചെയ്തു. തന്റെ സമീപനത്തിലെ കാപട്യം അന്ന്‌ വെളിപ്പെടാതിരിക്കാന്‍ താന്‍ ബോധപൂര്‍വ്വം ശ്രമിച്ചില്ലേ.
സുലോചനയ്ക്കു വരുന്ന വിവാഹാലോചനകളെക്കുറിച്ച്‌ വീട്ടില്‍, ഇടയ്ക്ക്‌ സംസാരമുണ്ടായി. അപ്പോഴേക്കും ശേഖരന്‍മാഷായി നാട്ടില്‍ വിലസുകയായിരുന്നു താന്‍. നാട്ടില്‍ എവിടെയും മീറ്റിംഗുകളില്‍ പ്രസംഗിക്കാനും അധ്യക്ഷമാവാനും ഒക്കെ...
ശേഷം രണ്ടുമൂന്ന്‌ ഉത്സവകാലത്ത്‌ സുലോചനയെ കണ്ടതേയില്ല, അവളുടെ അണ്ണനേയും. പിന്നെ ബന്ധങ്ങള്‍ക്ക്‌ അയവുവരികയും എപ്പോഴെങ്കിലുമെത്തുന്ന കത്തോ ഫോണോ ആയി ബന്ധം ചുരുങ്ങി.
"സുലുവിന്റെ അമ്മ മരിച്ചു" ഒരിക്കല്‍ വീട്ടിലെ സംസാരത്തില്‍ നിന്നും അങ്ങനെയൊരു വാര്‍ത്ത കേട്ടു.
"അച്ചന്‍ പോയിട്ടുണ്ട്‌. ശേഖരാ നിനക്ക്‌ അത്രടം വരെ ഒന്നു പോവാര്‍ന്നില്ലേ?"- ഇളയമ്മായി അങ്ങനെ പറഞ്ഞപ്പോഴും വളരെ താല്‍പര്യമൊന്നും കാണിച്ചില്ല. അക്കാലത്ത്‌ ചെയ്ത അനേകം തെറ്റുകളില്‍ ഒന്നുകൂടി. അഹങ്കാരമായിരുന്നോ തനിക്ക്‌, അതോ....? എങ്കിലും ബന്ധങ്ങളുടെ നേര്‍ത്ത്‌ കണ്ണികള്‍ അറ്റുപോവുന്നത്‌ നോവോടെ മനസ്സിലാക്കാറുണ്ട്‌.
സുലോചനയുടെ കല്ല്യാണം കഴിഞ്ഞതും പ്രസവിച്ചതും താന്‍ ശാരദയെ കല്യാണം കഴിച്ചതും ഒക്കെ കാലത്തിന്റെ ഓരോ സന്ധിയില്‍ സംഭവിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തനിക്ക്‌ ഒരു കുഞ്ഞിനെത്തരാന്‍ ശാരദയ്ക്ക്‌ കഴിഞ്ഞില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സുലോചന ഒര്‍മ്മകളുടെ ഓരങ്ങളില്‍ വിഷാദഭരിതമായ ഒരു രാഗം പോലെ വന്നു നില്‍ക്കും. "എന്നെ കാണുതേ ഇഷ്ടമല്ലെന്നു തോന്നുന്നു" പഴയകാലത്ത്‌ സുലോചന വീട്ടില്‍ വന്നു പിരിയുമ്പോള്‍ പറഞ്ഞതങ്ങനെയായിരുന്നു. താന്‍ അന്ന്‌ ഒരു ഭീരുവിനെപ്പോലെ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും അതിനു മറുപടി പറയാനുള്ള എന്തര്‍ഹതയാണ്‌ തനിക്കുള്ളത്‌?
ശാരദ മരിച്ചപ്പോള്‍, സുലോചന ഏറെ കാലത്തിനുശേഷം ആദ്യമായി വീട്ടില്‍ വന്നു. അവളുടെ ഭര്‍ത്താവ്‌ അവളെ ഉപേക്ഷിച്ചു പോയത്‌ അറിയുന്നത്‌ അപ്പോഴാണ്‌. ബന്ധങ്ങളുടെ കണ്ണികള്‍ എത്ര ശിഥിലമായാണ്‌ വിളക്കിച്ചേര്‍ത്തിരിക്കുന്നത്‌ എന്ന്‌ ചിന്തിച്ചത്‌ അപ്പോള്‍ മാത്രമാണ്‌.
കാലത്തിന്‌ എല്ലാ നോവുകളെയും മായ്ക്കാമല്ലോ! യുവാവായ താന്‍ വൃദ്ധനായപ്പോഴേയ്ക്കും ഏറെ പാകത വന്നിരിക്കണം. എങ്കിലും നഷ്ടപ്പെട്ട പലതിനെക്കുറിച്ചും വ്യഥയോടെ ഓര്‍ക്കുക മാത്രമായി ഇപ്പോള്‍. കാവിലെ ഉത്സവത്തിന്‌ താന്‍ ഒറ്റയ്ക്കായിട്ടും ഇന്നും സുലോചന മക്കളെക്കൂട്ടി വരുതും രണ്ടോ മൂന്നോ ദിവസം വീട്ടില്‍ തങ്ങുതും എല്ലാം മുജ്ജന്മബന്ധത്തിന്റെ സുകൃതത്താലായിരിക്കണം. ജീവിതത്തിന്റെ തെളിമയുറ്റ ചിത്രങ്ങള്‍
"മാഷേ.. വെള്ളം ചൂടാക്കി വച്ചിട്ടുണ്ട്‌, വന്ന്‌ കുളിക്ക്‌..."
"ഇതാ ചായ..."
"ഞങ്ങള്‌ പോവ്വാ മാഷേ, ഇനി അടുത്ത വര്‍ഷം കണ്ടാല്‍ കണ്ടൂന്നായി..." ദീര്‍ഘനിശ്വാസം പൊതിഞ്ഞ സ്നേഹത്തിന്റെ വാക്കുകള്‍. അക്ഷരങ്ങള്‍ക്കെല്ലാം മൂര്‍ച്ചയേറിയ കൊളുത്തുകളുണ്ടെന്ന്‌ കുട്ടികളെ അക്ഷരം പഠിപ്പിച്ച മാഷായിട്ടും തനിക്ക്‌ ഇപ്പോള്‍ മാത്രമാണ്‌ മനസ്സിലാവുത്‌. ശേഖരന്‍ മാഷ്‌ ഓര്‍ത്തു.
കുട്ടികള്‍ പടികളിറങ്ങിപ്പോകവെ, സുലോചന പതിയെ തിരിച്ചു വന്ന്‌, "മാഷേ അടുത്ത ഉത്സവത്തിനും പ്രതീക്ഷിയ്ക്കാം..ഞാന്‍ വരും തീര്‍ച്ച" സുലോചനയുടെ കണ്ണില്‍ നീര്‍പൊടിയുന്നത്‌ തനിക്ക്‌ കാണാം. വിഷാദത്തേങ്ങലില്‍ അമര്‍ത്തിവെച്ച ഒരു ചെറുചിരിയോടെ... തന്റെ ജീവിതത്തിലേക്കെത്രയും പാളിവീഴു നോട്ടവുമായി സുലോചന പടിയിറങ്ങി. കുട്ടികളോടൊപ്പം നടന്നു മറഞ്ഞു. അതെ, അടിയോടി മാഷ്‌ പറഞ്ഞത്‌ എത്രയും ശരിയാണ്‌. "തനിക്ക്‌ വീട്‌ ഒരു ഒബ്സെഷനാണ്‌" വയസ്സേറെയായെങ്കിലും വരുമെന്ന്‌ പറഞ്ഞ്‌ പടിയിറങ്ങുന്ന പ്രിയപ്പെട്ടവരെയും പ്രതീക്ഷിച്ച്‌ കാത്തിരിക്കാനുള്ള ഒരിടത്താവളമായി വീട്‌ !

                                                                                           (സുരേശന്‍ കാനം.)